Friday, January 1, 2010

പുരാവത്സരങ്ങളൊന്നിൽ നിന്ന്




വിഷാദത്തിന്റെ
വിരലുകളുടെ വർണം
ഇരുട്ടായിരുന്നു.

കൌമാരത്തിന്റെ
സയാഹ്നങ്ങളിൽ
ആ വിരലുകളിൽ തൂങ്ങി
സ്വപ്നത്തിനും
ഭീതിക്കുമിടക്കുള്ള
മൌനത്തിന്റെ പാലത്തിൽ
ബാലന്സു തെറ്റി
ആടിയാടി നടന്നിരുന്നു.

വെളിച്ചത്തീന്റെ
കുത്തൊഴൊക്കിനെതിരെ
കൺപോളകൾ
തകർന്നു പോയേക്കാവുന്ന
അണകൾ കെട്ടിയിരുന്നു.

സ്വപ്നത്തിന്റെ ആറ്റങ്ങൾ
കുമിളകളായി മാ‍ല കോർന്ന്
കൺ‌മുന്നിൽ തുള്ളൽ കളിച്ചിരുന്നൂ.
കുമിളകൾ പൊട്ടി
കവിതകളൊലിച്ചിരുന്നു,

വെളിച്ചത്തിൽ നിൽക്കുന്ന
ഇരുട്ടിന്റെ മുഖമുള്ള കൂട്ടങ്ങൾ
ശബ്ദരഹിതമായ അക്ഷരങ്ങളിൽ
പ്രാന്തനെന്ന് പരസ്പരം
അടക്കം പറഞ്ഞിരുന്നു.
അവരുടെ വായിൽ നിന്നും
വന്നൂ പതിച്ച ദുർഗന്ധത്തിന്റെ
തുപ്പലുകളെ
ഉമ്മ തെളിമയാർന്ന
കണ്ണീരുകൊണ്ട്
ക്ഴുകി കളഞ്ഞിരുന്നു.

ചീത്രം :--http://www.schmitt-hall-studios.com/art3/depression.jpg

No comments:

Post a Comment