കടലാഴങ്ങളിലെ
ചിപ്പികളിൽ
പരതി പരതിയാണവൻ
അവളുടെ മാലക്കുള്ള
മുത്തുകൾ കണ്ടെടുത്തത്.
നൂലില്‍ കോർത്തൊരീ-
മുത്തുകളോ മാലയെന്നവൾ.
ചരടില്‍ കോർത്തൊരീ-
കുരുക്കൾ ഏതെന്നവളുടെ
സഖിയും
സഹികെട്ടവന്‍
സമുദ്രാഴങ്ങളിലേക്ക്
തിരിച്ചെറിഞ്ഞവയെ
ആഴിയുടെ
അകം ഞൊറികളില്‍
വാത്സല്യം കൊണ്ടൊളിപ്പിച്ചു.
കടലിനറിയാം
മുത്തിനെ പ്രസവിക്കാൻ
ഗർഭം പേറുന്ന ചിപ്പിയുടെ നോവ്
കവിതയെ പേറുന്ന കവിയെ പോലെ.
സമർപ്പണം:- കവിതയെഴുതിയതു കൊണ്ട് പഴി കേൾക്കേണ്ടി വന്ന ലതീഷിന്
Sunday, November 1, 2009
Subscribe to:
Posts (Atom)