Monday, October 5, 2009

എനിക്ക് വയ്യ

ചില പ്രഭാതങ്ങളങ്ങനെയാണ്.
പ്രതീക്ഷയുടെ ഒരു കിരണം പോലുംസ്ഫുരിക്കാതെ…
അവൻ പോയെന്ന്…
ഒരു കൈ തന്നിട്ട് അവൻ പോയെന്ന്.
അവന്റെ കൈകളിൽ ഒരു തണുപ്പരിക്കുന്നുണ്ടെന്ന്
ഞാനറിഞ്ഞില്ലല്ലോ.

മരണത്തിന്റെ പരിധിക്ക്
കുറഞ്ഞ പ്രായം വെക്കാതെ
ദൈവമെന്തിനാണിങ്ങനെ അമർഷങ്ങളെ വാങ്ങിക്കൂട്ടുന്നത്

അവനിനി ഇല്ലെന്ന്.
ശൂന്യതകളിലേക്ക്
വന്നു വീഴുന്ന
നെടുവീർപ്പുകളുടെ
ശാപമെന്തിനാണു
മരണമേ നീ ഇങ്ങനെ
വാങ്ങി നിറക്കുന്നത്.

ഉതിർത്ത
വിരലുകളില്ലാതെ
ബാക്കിയാവുന്ന
അക്ഷരങ്ങൾ
എന്റെ ചങ്കിൽ
തറക്കുന്നു.

കയിൽ നിന്ന് ഒരു തണുപ്പ് നെഞ്ചിലേക്ക്
ആഴ്ന്നിറങ്ങുന്നു.
എനിക്ക് വയ്യ കരയാനുണ്ടാവുമായിരിക്കും.

1 comment:

  1. സ്വന്തം വാക്കുകളോട്‌ നീതി കാട്ടി, അവന്‍ പോയി. നമ്മളോ?

    ReplyDelete