Sunday, November 1, 2009

മുത്തുകൾ

കടലാഴങ്ങളിലെ
ചിപ്പികളിൽ
പരതി പരതിയാണവൻ
അവളുടെ മാലക്കുള്ള
മുത്തുകൾ കണ്ടെടുത്തത്.

നൂലില്‍ കോർത്തൊരീ-
മുത്തുകളോ മാലയെന്നവൾ.
ചരടില്‍ കോർത്തൊരീ-
കുരുക്കൾ ഏതെന്നവളുടെ
സഖിയും

സഹികെട്ടവന്‍
‍സമുദ്രാഴങ്ങളിലേക്ക്‌
തിരിച്ചെറിഞ്ഞവയെ
ആഴിയുടെ
അകം ഞൊറികളില്‍
വാത്സല്യം കൊണ്ടൊളിപ്പിച്ചു.

കടലിനറിയാം
മുത്തിനെ പ്രസവിക്കാൻ
ഗർഭം പേറുന്ന ചിപ്പിയുടെ നോവ്
കവിതയെ പേറുന്ന കവിയെ പോലെ.

സമർപ്പണം:- കവിതയെഴുതിയതു കൊണ്ട് പഴി കേൾക്കേണ്ടി വന്ന ലതീഷിന്