ദൈവമേ നീയെത്ര
ഏകാന്തനാണ്
നിന്റെ വിരസതക്ക് മേൽ
കൊത്തം കല്ല്
കളിക്കാൻ ആരാണു നിനക്ക് കൂട്ട്.
പ്രാവുകളുടെ
തൂവലുകൾ വെട്ടിയും
മയിലുകളുടെ
പീലികൾ ചികിയും
ഒതുക്കി കഴിഞ്ഞാൽ
ബാക്കിയാവുന്ന
പകലുകളിൽ
നീയാരോടാണ്
സൊറപറയുന്നത്.
ഒളിക്കാമറയിലൂടെ
മൊബൈലിലേക്ക്
അറിയാതെ വെളിപ്പെട്ടളേ
നേരിൽ കാണുന്നവന്റെ
മുഖത്തെ ഗൂഢ സ്മിതം
നിന്റെ മുഖത്തും
ഒളിപ്പിക്കുന്നുണ്ടോ?
ഉന്നതങ്ങളിലെ
കസേരകളിൽ
സായാഹ്നങ്ങളിൽ
വന്നിരുന്ന്
വരിക്കാശ്ശേരി മനയിലെ
ജീവിതം പോലെ നീ
ഭൂമിയെ കാണാറുണ്ടോ?
ക്ലൈമാക്സ് അറിയുന്ന
സസ്പെൻസ്
ത്രില്ലർ കാണുന്നവനെപോലെ
ബോറടി തോന്നുന്നുണ്ടോ
ദൈവമേ
നിനക്ക് ജീവിക്കാൻ
ഇവിടെ ചില ജീവിതങ്ങളെയെങ്കിലും
വിധിയുടെ ലക്കി ഡ്രൊയിലിട്ട്
കൊടുക്കാമായിരുന്നില്ലെ
Tuesday, February 23, 2010
Wednesday, January 20, 2010
നിലോഫറേ കാറ്റാടി മരമേ

കടൽ കരയിലെ
കാറ്റാടിക്കു താഴെ
ആടിയാടിയിരിക്കുന്ന
നിലോഫർ
നിന്നെയുലക്കുന്നത്
ഏതുകാറ്റാണ്
നിലോഫർ
കാറ്റാടികളൊക്കെയും
പ്രണയത്തിന്റെ
അടയാളങ്ങളാണെന്ന്
നമ്മുടെ പ്രണയപാഠങ്ങളിലുമുണ്ടോ?
കടൽക്കരയിലെ
ഓരോകാറ്റാടിയും
അനേകം കിണറുകളാണ്
ഉപ്പുകയ്ക്കാത്ത
തെളിനീരിലേക്കാഴുന്ന
വേരുകൾ കുഴിക്കുന്ന
കിണറുകൾ
നിലോഫർ
നിന്റെ പ്രണയത്തിന്റെ
വേരുകൾ
എന്റെ കരളിൽ
കുഴിക്കുന്ന കിണറുകളിൽ
ഉപ്പു ചുവക്കുന്നുവെങ്കിൽ
അതെന്റെ കണ്ണീരിന്റെയാണ്.
കണ്ണീരും കടലും
വിരഹത്തിന്റെ
അടയാളങ്ങളാണേന്നും
നമ്മുടെ പ്രണയ
പാഠങ്ങളിലുണ്ടോ
വിരഹം പ്രണയത്തിന്റെ
അടയാളമാണെന്നെങ്കിലും
നമ്മുടെ ജീവിത പാഠങ്ങളിലുണ്ടല്ലോ.
അലയൊതുങ്ങിയ
കടൽക്കരയിൽ
പ്രണയത്തിന്റെ
അലകൾ കണ്ണുകളിലൊളിപ്പിച്ച്
അലസമയിരിക്കുന്നവളേ
നിലോഫർ
ചാറ്റ് റൂമിലോ
ചാരത്തോ വന്നാൽ
ഞാൻ ശഹ്ബാസിന്റെ
വിരഹാർദ്രസ്വരം
കേൾപ്പിച്ചു തരാം നിനക്ക്
“നീയും നിലാവും കാറ്റിൻ
സുഗന്ധവും“
നിന്റെ മുടിയിലൊളിച്ച്
നിലാവിന്റെ ഏഴാം
കടലുകടക്കാമെന്ന
കിനാവ്
വെട്ടിയൊതുക്കിയ മുടികൊണ്ട്
പാഴ്കിനാവാക്കിവളേ
നിലാവില്ലാത്ത
രാത്രിയിൽ
കടൽക്കരയിൽ
പുകവലിച്ചിരുന്ന്
സിഗരറ്റിന്റെ വെട്ടത്തിൽ
പരസ്പരം കാണാം
എന്നിട്ട് ആഞ്ഞ് ആഞ്ഞ്
പുണർന്ന് പറക്കുന്ന
പുകച്ചുരുളുകളേ നോക്കി
അലിഞ് ചേർന്ന്
പറയാം “അനൽഹഖ്“
കടലിനെ നോക്കി പാടാം
“അലയൊതുങ്ങിയ….“
ചിത്രമ്മ്: http://fineartamerica.com/watermark.html?id=646969
Friday, January 1, 2010
പുരാവത്സരങ്ങളൊന്നിൽ നിന്ന്

വിഷാദത്തിന്റെ
വിരലുകളുടെ വർണം
ഇരുട്ടായിരുന്നു.
കൌമാരത്തിന്റെ
സയാഹ്നങ്ങളിൽ
ആ വിരലുകളിൽ തൂങ്ങി
സ്വപ്നത്തിനും
ഭീതിക്കുമിടക്കുള്ള
മൌനത്തിന്റെ പാലത്തിൽ
ബാലന്സു തെറ്റി
ആടിയാടി നടന്നിരുന്നു.
വെളിച്ചത്തീന്റെ
കുത്തൊഴൊക്കിനെതിരെ
കൺപോളകൾ
തകർന്നു പോയേക്കാവുന്ന
അണകൾ കെട്ടിയിരുന്നു.
സ്വപ്നത്തിന്റെ ആറ്റങ്ങൾ
കുമിളകളായി മാല കോർന്ന്
കൺമുന്നിൽ തുള്ളൽ കളിച്ചിരുന്നൂ.
കുമിളകൾ പൊട്ടി
കവിതകളൊലിച്ചിരുന്നു,
വെളിച്ചത്തിൽ നിൽക്കുന്ന
ഇരുട്ടിന്റെ മുഖമുള്ള കൂട്ടങ്ങൾ
ശബ്ദരഹിതമായ അക്ഷരങ്ങളിൽ
പ്രാന്തനെന്ന് പരസ്പരം
അടക്കം പറഞ്ഞിരുന്നു.
അവരുടെ വായിൽ നിന്നും
വന്നൂ പതിച്ച ദുർഗന്ധത്തിന്റെ
തുപ്പലുകളെ
ഉമ്മ തെളിമയാർന്ന
കണ്ണീരുകൊണ്ട്
ക്ഴുകി കളഞ്ഞിരുന്നു.
ചീത്രം :--http://www.schmitt-hall-studios.com/art3/depression.jpg
Subscribe to:
Posts (Atom)