Tuesday, June 2, 2009

അലിഫായിരം



അലിഫിൽ
നിന്ന്
തുടങ്ങണമെന്നും
അലിഫായീരമെന്നും
ബോധിപ്പിക്കുന്നവനെ
നിന്റെ സ്നേഹം
അഗാധതയുടെ
ഓരത്ത്
മേയുന്ന
ആടിൻ കുഞ്ഞിന്റെ
കഴുത്തിലെ
കയറെന്ന പോൽ
എന്നെ നോവിക്കുന്നു.


അപഥ യാത്രയിലേക്ക്
വഴുതുമ്പോൾ
നേർവഴി തെള്യിക്കുന്ന
അല്ലാഹ്
നിന്റെ കാരുണ്യം
എന്റെ സിരകളിൽ
മത്തു പിടിപ്പിക്കുന്നു
ഉന്മത്തന്റെ
ജല്പനങ്ങളെ
നീ
അലിവിന്റെ
മഴകൊണ്ട്
മായ്ചുകളയുക

നീ വെളിപ്പെട്ട
സീനാകുന്നിന്റെ
മുകളിൽ
ഞാൻ
സുജൂദിൽ
വീഴുമ്പോൾ
എന്റെ മുതുകിലെ
പാപത്തിന്റെ
ഭാരങ്ങൾ
നീക്കിതരിക

മൂന്നക്ഷരങ്ങളുടെ
സ്മരണകളാൽ
എന്റെ ഉള്ളം നിറക്കുക
പിടലി ഞെരമ്പോളം
അടുക്കുമ്പോൾ
ഒന്നു ആഞ്ഞു പുണർന്നേക്കുക
എന്റെ സ്വർഗം
തന്നേക്കുക

2 comments:

  1. നക്ഷത്ര ദീപ്തമായ നിന്‍റെ കരുണയിലേയ്ക്കു
    കൈകള്‍ ഉയര്‍ത്താതിരിക്കുമ്പോള്‍
    ഏതോ കടലാഴത്തില്‍ എന്‍റെ സൂര്യന്‍
    ഉയരാന്‍ വയ്യാതെ ചിറകടിക്കുന്നു,

    ReplyDelete
  2. മൂന്നക്ഷരങ്ങളുടെ
    സ്മരണകളാൽ
    എന്റെ ഉള്ളം നിറക്കുക
    പിടലി ഞെരമ്പോളം
    അടുക്കുമ്പോൾ
    ഒന്നു ആഞ്ഞു പുണർന്നേക്കുക
    എന്റെ സ്വർഗം
    തന്നേക്കുക

    ReplyDelete