Sunday, May 24, 2009

വെണ്ണിലാ കബഡിക്കൂട്ടം


വിഷാദ സർപ്പം
ഉപ്പൂറ്റിയിലേക്ക്
ഊറ്റിയ
വിഷത്തിന്റെ
തണുപ്പ്
ശിരസ്സിലേക്ക്
അരിച്ചെത്തുമുൻപെ
സുബ്രമണ്യപുരത്തെ
കൊട്ടകയിലിരുന്ന്
കബഡിക്കൂട്ടത്തെ
കാണണം

ദുർമരണത്തെ
പ്രണയിച്ചവർക്ക്
മോക്ഷമില്ലെങ്കിൽ
ഹെപ്ടോൺ സ്റ്റേക്കിലെ
യക്ഷിപാലയിൽ നിന്നൊരാത്മാവിനെ
കൂടെ കൂട്ടണം
നാവിലെ വാക്കുകളുടെ
കെട്ടഴിപ്പിക്കണം
വാക്കുകളുടെ
വറുതി തീർക്കണം
ആത്മാവിനെന്റെ
നാവുനൽകണം
അവളുടെ
വാക്കുകൾ
ചുണ്ടിൽ നിറക്കണം

എന്നിട്ട്
മുല്ലൈതൈവീവിലേയും
കിള്ളിനോച്ചിലെയിലേയും
ബോബിനെ
ഗർഭം ധർച്ച്
സ്ഫോടനത്തെ
പ്രസവിക്കുന്ന
സ്വാതന്ത്ര്യ പറവകളെ
കാണണം
മരണ സ്വാതന്ത്രത്തിന്റെ
വരികൾ
പാടിക്കണം

3 comments:

  1. നല്ല ശക്തമായ വരികള്‍...
    :)
    തുടരുക...
    എല്ലാ ആശംസകളും...*

    ReplyDelete
  2. വത്യസ്തതയും തീക്ഷ്ണവുമായ വരികളാണ് താങ്കളുടെ കവിതകള്‍ക്കുള്ളത്. ഇനിയും എഴുതുക. എല്ലാവിധ ആശംസകളും.

    ReplyDelete